Posts

'പ്രണയവിലാസം' നൽകുന്ന വിചിത്രമായ സന്ദേശങ്ങൾ

Image
പെണ്ണുങ്ങളുടെ പ്രണയം രഹസ്യമാക്കി ഏതെങ്കിലും മൂലയിൽ പൊടിപിടിച്ചു മായ്ക്കപ്പെടേണ്ടതും അവരുടെ മരണത്തോടൊപ്പം ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകേണ്ടതുമാണ്. അല്ലെങ്കിൽ ആൺ അഹന്ത കലിതുള്ളി കൊലപാതകങ്ങൾ സൃഷ്ടിച്ചെന്ന് വരും. അതൊരു സ്വാഭാവികമായ സംഗതിയല്ല. അവൾ നല്ലനടപ്പിന്റെ ലക്ഷ്മണരേഖ മുറിച്ചുകടന്നവളാണ്. സിനിമയുടെ ഭാഷണത്തിൽ , അത്തരത്തിലുള്ളവരെ വിവാഹംകഴിക്കുന്നത് , 'പെട്ടുപോകുന്ന' 'നിഷ്കളങ്കരായ" ചില "മണ്ടന്മാരാണ്". പാവം 'ഇരയാക്കപ്പെട്ടവർ' !!!!!!!! പെണ്ണിന്റെ പൂർവകാല പ്രണയം കഥാതന്തുവാകാൻ ഒന്നുകിൽ പെണ്ണ് കൊല്ലപ്പെടണം അല്ലെങ്കിൽ അവൾക്ക് മരണം സംഭവിക്കണം . ജീവിച്ചിരിക്കുമ്പോൾ അതൊരു സാധാരണ വിഷയമായി ദഹിക്കാൻ കഴിയില്ല. തൊണ്ടയിൽകുടുങ്ങുകയേ ഉള്ളൂ . ആണുങ്ങളുടെ പൂർവകാല പ്രേമം പറയാൻ ഈ വക വളച്ചുകെട്ടലൊന്നും വേണ്ട. അത് സർവ സാധാരണമായ സംഗതിയല്ലേ??? അതിനി പിടിക്കപ്പെട്ട് നീരസം തോന്നിയാലും പെണ്ണുങ്ങൾ അങ്ങ് ക്ഷമിച്ചോളും . തന്റെ ഭാര്യ പൂർവ്വകാമുകനുമായി ഒളിച്ചോടും മുമ്പേ താൻ കല്യാണം കഴിച്ചെന്നത് അച്ഛൻ കഥാപാത്രത്തിനു വളരെയധികം ആശ്വാസം നൽകുന്നുണ്ട്. അവളുട

ജലശിഖരങ്ങൾ

 മഞ്ഞുകട്ടകൾ മരവിച്ച ജലശിഖരങ്ങളാണ് . കാറ്റിന്റെ കൈവേരുകൾ തിരകളെ കഴുത്തറ്റം മുക്കുമ്പോൾ പ്രാണവായു വലിച്ചടുപ്പിക്കാൻ പൊഴിച്ചുകളഞ്ഞ പുറംതോടുകൾ . എഴുത്തില്ലാത്തവന്റെ കൈവിരലുകൾ കടലറുത്തു വിട്ട ഐസുകട്ടകളാണ് . മരവിപ്പുമാറുമ്പോൾ ഇൻജെക്ഷൻ സൂചിയൂറ്റിക്കുടിച്ച വേദന     ഉള്ളംകാല് തൊട്ടു തലവരെ തരിച്ചുകയറാൻ  തുടങ്ങും. മരവിച്ച മഞ്ഞു വിരലുകൾക്ക് മഴ  ഒരു അത്ഭുദമാണ്. ഒഴുകിയിറങ്ങിയിട്ടും പെയ്‌തു  കവിഞ്ഞിട്ടും ആവിയായി ഭൂമിയിലേക്കിറങ്ങി വരുന്ന കടലായിക്കഴിഞ്ഞ ഉരുകിയൊലിക്കലുകൾ

ബെർത്ത്മാർക്

  ഖാദർ മൊഹിയുദീനിന്റെ ബെർത്ത്മാർക് എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ പിറന്നുവീഴുന്നത ിനും പലകുറി മുന്നേ എന്റെ കൈക്കുറി വഞ്ചർക്കിടയിൽ വരച്ചിട്ടിരുന്ന ു എന്റെ മതം ഒരു ഗൂഢാലോചനയാണ്. എന്റെ പ്രാർത്ഥനാ യോഗങ്ങൾ ഗൂഡാലോചനാ കേന്ദ്രങ്ങളാണ് . ശാന്തനായി ഞാൻ ശയിക്കുന്നതു ഒരു ഗൂഢാലോചനയാണ് . അറിവിന് നേർക്ക് തിരികൊളുത്താനാക ാത്ത എന്റെ അന്ധകാരത്തിന്റെ  അലകൾ , എന്റെ ജീർണിച്ച വിഴുപ്പുപലകകൾ എല്ലാമൊരു ഗൂഡാലോചനയാണ്. പിറന്നുവീണ പൊൻമണ്ണിൽ വീടില്ലാതാക്കുക  ഒരു ഗൂഡാലോചനയേ അല്ല . കീറിമുറിക്കാത്ത  ഭാരതാംബയെ ധ്യാനിച്ച് എന്നെ കഷ്ണങ്ങളാക്കി നുറുക്കിയുടച്ചെ റിയുന്നതു തീർച്ചയായും ഒരു ഗൂഡാലോചനയല്ല . ക്രിക്കറ്റ് മാച്ചിലെ കറുത്ത കള്ളികൾ ദേശത്തോടുള്ള ആദരവിന്റെ അളവുകോലാണ് . ഞാൻ പിറന്നു വീണയൂഴിയെ എത്രത്തോളം നെഞ്ചോടമർത്തുന് നു എന്നതിലല്ല അന്യരാഷ്ട്രത്തി നോട് എത്രമാത്രം വൈരവിത്തുക്കൾ ഞാൻ ഹൃത്തിലുറപ്പിക് കുന്നവെന്നതിനാണ ് പ്രസക്തി Original Poem   Birthmark Khadar Mohiuddin Long before I was born My name was listed Among the traitors. My religion is a conspiracy My prayer meetings are a conspiracy My lying quiet is a conspiracy. My

സാറാസ്

  സാറാസിലെ നിലപാടുകളെ  അപ്പാടെ പുച്ഛിച്ചുകൊണ്ടു പോസ്റ്റുകൾ വായിച്ചപ്പോൾ വിഷമം തോന്നി . കലാമൂല്യമുള്ള സിനിമ എന്ന് നിരൂപക പ്രശംസ നേടുന്ന സിനിമകളിൽ ഒട്ടുമിക്കതും വളരെ  ചെറിയൊരു   വിഭാഗം മാത്രം  കണ്ടു ഒതുങ്ങിപ്പോവുന്ന സാഹചര്യത്തിൽ പ്രേക്ഷകരെ ആകർഷിക്കുന്ന സമവാക്യങ്ങളിൽ   ചിത്രമെടുത്താലല്ലേ, വിനിമയം  ചെയ്യപ്പെടാനുദ്ദേശിക്കുന്ന സന്ദേശം  എത്തേണ്ടവരിലേക്കു എത്തുകയുള്ളൂ. ആൾറെഡി എംപോവെർഡ്  ആയ ഒരു വിഭാഗത്തിൽ മാത്രമൊതുങ്ങി  നിന്ന് സൊ കോള്ഡ് ഇന്റലെക്ച്വൽ  ഡിസ്കോഴ്സ്സ് നടത്തി ആത്മരതിയടയാം എന്നതിലപ്പുറം അതിനെതെങ്കിലും സാമൂഹിക ചലനങ്ങൾ സൃഷികാനാകുമോ  എന്ന കാര്യം സംശയമാണ് .  കളര്ഫുളായ പോസിറ്റീവ്  ആയ  ഒരു കൊച്ചു സിനിമക്ക് അത്രയും മനോഹരമായി ആളുകളിലേക്ക്‌ ഇറങ്ങാനാകുമെന്നാണു എനിക്ക് അനുഭവപ്പട്ടത്  ഇരുപത്തഞ്ചു വയസുള്ള ഒരു പെൺകുട്ടി പ്രസവിക്കേണ്ട എന്ന് പറഞ്ഞു വിവാഹം കഴിക്കുന്നത്  എന്തിനാണ് ,അത് വിവാഹത്തിലധിഷ്ഠിതമായ   ഹെറ്റെറോനോർമാറ്റിവിറ്റി   നിലനിർത്തുകയല്ലേ  എന്ന് ചിന്തിക്കാവുന്നതാണ്. എന്നാൽ വിവാഹമെന്ന പേരിൽ ചുറ്റും നടന്നുകൊണ്ടിരിക്കുന്നക് അസംബദ്ധങ്ങളിലേക്കും അത് വ്യക്തികളെ നിർബന്ധിത   റോളുകളിൽ തളച്ചിട്ടു ശ്വ

ഇരകളും ജോജിയും മാക്ബെത്തും

Image
ഇരകൾ കാണുന്നതിനു മുൻപുള്ള ജോജി ഇരകൾ മുൻപ് കാണാത്തതു കൊണ്ട് ആദ്യത്തെ കാഴ്ചയിൽ ജോജി ത്രസിപ്പിക്കുന്ന ദൃശ്യാവിഷ്കാരമായി അനുഭവപ്പെട്ടു . കുറ്റവാളിയുടെ ക്യാമറക്കണ്ണിലൂടെ കാണുന്നത്, കണ്ടു ശീലിച്ച, ഇരകളുടെ ട്രൗമാറ്റിക് പാസ്റ്റിലൂടെയല്ലാതെയുള്ള കഥപറച്ചിലും നർമ്മവും പുതിയ അനുഭവമായി തോന്നി. മാക്ബെത്തിന്റെ അഡാപ്റ്റേഷൻ എന്ന ലേബലും സിനിമ കണ്ടു കഴിഞ്ഞപ്പോഴുള്ള  മാക്ബെത്തിന്റെ സാദൃശ്യങ്ങളും പുതുമയായിരുന്നു. മാക്ബെത്തും  ജോജിയും . മാക്‌ബത് പഠിക്കുമ്പോൾ സ്ഥിരമായി ഷേക്സ്പിയറിന്റെ നാടകങ്ങളെ വിലയിരുത്തുന്ന ട്രഡീഷണൽ ലെൻസായ ഫേയ്റ്റൽ ഫ്‌ലോ പറയാറുണ്ട് . ഓവർ അംബിഷൻ അല്ലെങ്കിൽ അധികാരഭ്രാന്തിന് അടിമപ്പെട്ട മാക്ബെത്തിന്റെ തകർച്ചയെപ്പറ്റി . ഒഥെല്ലോയിലെ സെക്‌ഷ്വൽ ജലസിയെപ്പോലെ , ഹാംലെറ്റിലെ പ്രോക്റാസ്റ്റിനേഷൻ പോലെ തന്റെ സ്വഭാവത്തിലെ ഈ ഒരു ദൂഷ്യം കാരണം ദാരുണാന്ത്യമേറ്റു വാങ്ങേണ്ടി വരുന്ന മാക്ബെത്. ഡങ്കൻ എന്ന സ്കോട്ടിഷ് രാജാവിനെ ചതിയിലൂടെ കൊലപ്പെടുത്തി അധികാരകസേരയിലേറുകയും തുടർന്ന് , തന്റെ പദവിക്ക് കോട്ടമുണ്ടാക്കുമെന്നു സംശയിക്കുന്ന ഓരോ മനുഷ്യനെയും നിർദയം കൊലപ്പെടുത്തുന്ന മാക്ബെത്തിനെ യാണല്ലോ നമ്മൾ നാടകത്തിൽ കാണുന്നത്

ഇനി ഒരു കടുകട്ടി നിരൂപണം ആവാം ....

 "ഹലോ കേൾക്കാമോ റേഞ്ച് ഇല്ല... നാശം പിടിച്ച മഴ ....പാലത്തായി , ലൈംഗിക സ്വാതന്ത്ര്യം ,നവമാധ്യമങ്ങളിലെ സ്ത്രീകൾക്കെതിരായ  സൈബർബുള്ളിയിങ് , വിജയലക്ഷ്മിയുടെ കവിതകളെ പറ്റിയുള്ള എന്റെ നിരൂപണം ,  ...എന്തൊക്കെ പോസ്റ്റുകൾ ആണെന്നോ എഴുതി ഷെയർ ചെയാൻ വെച്ചിരിക്കുന്നെ.. പിന്നെ വനിതാരത്നങ്ങൾക്ക് നേരെ യുള്ള തെറിയഭിഷേകവും സോഷ്യൽ മീഡിയ ആക്രമണങ്ങളും ഒറ്റ പോസ്റ്റായി ഷെയർ ചെയ്ത അഭിപ്രായരേഖപെടുത്താനും ഉണ്ട് ." "ആഹ്  ...ധപ്പടിനെ പുകഴ്ത്തി നീയൊരു നിരീക്ഷണം പങ്കുവെച്ചില്ലേ ...അഭ്രപാളിയിലെ സ്ത്രീശബ്ദങ്ങൾ ആണ് ഈ ആഴ്ചത്തെ വെബ്ബിനാറു . നിന്നെ അതിഥിയായി  ക്ഷണിക്കാനാ ഇപ്പൊ ഫോൺ വിളിച്ചത് ." "ഓ അതൊക്കെ റെഡി ." "പിന്നെ വൈഫ് എന്ത്യേ . കൊറോണ ആയെ പിന്നെ ഓൺലൈൻലൊന്നും കാണാറും ഇല്ല മെസ്സേജിന് റിപ്ലയുമില്ല" . "ഓ ലോക്ഡൌൺ എന്നൊക്കെ പറഞ്ഞിട് എന്താ... ഭാര്യയെ ഞാൻ പോലും കാണാറില്ലന്നെ . ഫുഡ് ഉണ്ടാക്കാനും വീട് വൃത്തിയാക്കാനും  മോൻ തല്ലിപ്പൊട്ടിക്കുന്നതൊക്കെ അടുക്കിവെക്കാനുമൊക്കെ  ആയി കക്ഷി ഫുൾ ബിസി ആണ് "

130 കോടിയിൽ ഞാനുമില്ല .

Image
130 കോടിയിൽ ഞാനുമില്ല . നൂറ്റമ്പത് കോടിയായാലും ഞാനുണ്ടാവാത്തതു കൊണ്ടു മാത്രം . യോഗക്ഷേമസഭ വെറ്റിലമുറുക്കി   നരവംശശാസ്ത്രം തുപ്പുമ്പോൾ  ഇന്നലെ എന്റെ അപ്പനും ഇന്ന് ഞാനും ഉണ്ടായിരുന്നു . വേതനം തരാൻ നീയെന്തു വേലയാടി ചെയ്യുന്നതെന്നു ം  പറഞ്ഞു കൊങ്ങക്ക് പിടിച്ചു കരണത്തടി കൊള്ളാൻ  അടുക്കളയിൽ ഞാനെന്നുമുണ്ടായ ിരുന്നു. ജടപിടിച്ച് കടത്തിണ്ണയിൽ കേറി കിടന്നാൽ നാട്ടുകാരൊക്കെ ദീനം വന്ന  ചാവുമെന്ന് പറഞ്ഞു പിള്ളാര് മുടിവെട്ടി  ഫോട്ടോയെടുത്ത കൂട്ടത്തിൽ ഞാനുണ്ടായിരുന്ന ു . റേഷൻകാർഡിൽ പേരില്ലാത്തതു കൊണ്ട് പേടിവേണ്ടന്നു  സമൂഹ അടുക്കയിൽ നിന്ന് ചോറ് തരുമെന്ന് . ചാവുന്നെങ്കിൽ വീട്ടിൽ കെടന്ന് ചാവാൻ, വൈറസിനെ വെല്ലുന്ന വേഗത്തിൽ കിലോമീറ്ററുകൾ  താണ്ടുന്ന കൂട്ടത്തിൽ ഞാനുമുണ്ടായിരുന ്നു. പാളത്തിൽ കിടന്നു ചത്തു. ഭാഗ്യം കൊറോണ ചതിച്ചില്ല.  മരിച്ചവരുടെ തിരിച്ചറിയൽ കാർഡ് ചോദിച്ചു ഇനി തല്ലുകൂടിയേനെ. കൊല്ലപ്പെടുമെന് ന് അറിയാമായിരുന്നു   ബീഫു തിന്നാൽ തലയില്ലാതാവുന്ന മറുതയാവുമെന്നും . അപ്പനെപ്പോലെ. കാരണം, കുടിയേറിയവർക്ക് നാടില്ലാതെയാകുന്ന  വെയ്റ്റിംഗ് ലിസ്റ്റിൽ മാത്രം എന്റെ പേരാദ്യമായിട്ടുവന്നിട്ടുണ്ടെന്ന് ഞാനും കേട്ടിരുന്നു