Posts

Showing posts from August, 2020

ഇനി ഒരു കടുകട്ടി നിരൂപണം ആവാം ....

 "ഹലോ കേൾക്കാമോ റേഞ്ച് ഇല്ല... നാശം പിടിച്ച മഴ ....പാലത്തായി , ലൈംഗിക സ്വാതന്ത്ര്യം ,നവമാധ്യമങ്ങളിലെ സ്ത്രീകൾക്കെതിരായ  സൈബർബുള്ളിയിങ് , വിജയലക്ഷ്മിയുടെ കവിതകളെ പറ്റിയുള്ള എന്റെ നിരൂപണം ,  ...എന്തൊക്കെ പോസ്റ്റുകൾ ആണെന്നോ എഴുതി ഷെയർ ചെയാൻ വെച്ചിരിക്കുന്നെ.. പിന്നെ വനിതാരത്നങ്ങൾക്ക് നേരെ യുള്ള തെറിയഭിഷേകവും സോഷ്യൽ മീഡിയ ആക്രമണങ്ങളും ഒറ്റ പോസ്റ്റായി ഷെയർ ചെയ്ത അഭിപ്രായരേഖപെടുത്താനും ഉണ്ട് ." "ആഹ്  ...ധപ്പടിനെ പുകഴ്ത്തി നീയൊരു നിരീക്ഷണം പങ്കുവെച്ചില്ലേ ...അഭ്രപാളിയിലെ സ്ത്രീശബ്ദങ്ങൾ ആണ് ഈ ആഴ്ചത്തെ വെബ്ബിനാറു . നിന്നെ അതിഥിയായി  ക്ഷണിക്കാനാ ഇപ്പൊ ഫോൺ വിളിച്ചത് ." "ഓ അതൊക്കെ റെഡി ." "പിന്നെ വൈഫ് എന്ത്യേ . കൊറോണ ആയെ പിന്നെ ഓൺലൈൻലൊന്നും കാണാറും ഇല്ല മെസ്സേജിന് റിപ്ലയുമില്ല" . "ഓ ലോക്ഡൌൺ എന്നൊക്കെ പറഞ്ഞിട് എന്താ... ഭാര്യയെ ഞാൻ പോലും കാണാറില്ലന്നെ . ഫുഡ് ഉണ്ടാക്കാനും വീട് വൃത്തിയാക്കാനും  മോൻ തല്ലിപ്പൊട്ടിക്കുന്നതൊക്കെ അടുക്കിവെക്കാനുമൊക്കെ  ആയി കക്ഷി ഫുൾ ബിസി ആണ് "

130 കോടിയിൽ ഞാനുമില്ല .

Image
130 കോടിയിൽ ഞാനുമില്ല . നൂറ്റമ്പത് കോടിയായാലും ഞാനുണ്ടാവാത്തതു കൊണ്ടു മാത്രം . യോഗക്ഷേമസഭ വെറ്റിലമുറുക്കി   നരവംശശാസ്ത്രം തുപ്പുമ്പോൾ  ഇന്നലെ എന്റെ അപ്പനും ഇന്ന് ഞാനും ഉണ്ടായിരുന്നു . വേതനം തരാൻ നീയെന്തു വേലയാടി ചെയ്യുന്നതെന്നു ം  പറഞ്ഞു കൊങ്ങക്ക് പിടിച്ചു കരണത്തടി കൊള്ളാൻ  അടുക്കളയിൽ ഞാനെന്നുമുണ്ടായ ിരുന്നു. ജടപിടിച്ച് കടത്തിണ്ണയിൽ കേറി കിടന്നാൽ നാട്ടുകാരൊക്കെ ദീനം വന്ന  ചാവുമെന്ന് പറഞ്ഞു പിള്ളാര് മുടിവെട്ടി  ഫോട്ടോയെടുത്ത കൂട്ടത്തിൽ ഞാനുണ്ടായിരുന്ന ു . റേഷൻകാർഡിൽ പേരില്ലാത്തതു കൊണ്ട് പേടിവേണ്ടന്നു  സമൂഹ അടുക്കയിൽ നിന്ന് ചോറ് തരുമെന്ന് . ചാവുന്നെങ്കിൽ വീട്ടിൽ കെടന്ന് ചാവാൻ, വൈറസിനെ വെല്ലുന്ന വേഗത്തിൽ കിലോമീറ്ററുകൾ  താണ്ടുന്ന കൂട്ടത്തിൽ ഞാനുമുണ്ടായിരുന ്നു. പാളത്തിൽ കിടന്നു ചത്തു. ഭാഗ്യം കൊറോണ ചതിച്ചില്ല.  മരിച്ചവരുടെ തിരിച്ചറിയൽ കാർഡ് ചോദിച്ചു ഇനി തല്ലുകൂടിയേനെ. കൊല്ലപ്പെടുമെന് ന് അറിയാമായിരുന്നു   ബീഫു തിന്നാൽ തലയില്ലാതാവുന്ന മറുതയാവുമെന്നും . അപ്പനെപ്പോലെ. കാരണം, കുടിയേറിയവർക്ക് നാടില്ലാതെയാകുന്ന  വെയ്റ്റിംഗ് ലിസ്റ്റിൽ മാത്രം എന്റെ പേരാദ്യമായിട്ടുവന്നിട്ടുണ്ടെന്ന് ഞാനും കേട്ടിരുന്നു

ഇരുട്ടുതിന്നവരുടെ അലാവുദ്ദിൻ കണ്ണുകൾ

Image
സ്‌കൂളിൽ പഠിക്കുമ്പോൾ അന്തര്മുഖനായ കുട്ടിക്ക് മഞ്ഞനിറമായിരുന്നു . "കള്ളുകുടിച്ചു കരളുവീർത്തവർക്കാണ് മഞ്ഞനിറമുണ്ടാവുക ." ഒന്നാം ബെഞ്ചുകാരനും രണ്ടാമനും  അവരുടെ ദിവസങ്ങളോളം നീണ്ട  കണ്ടുപിടിത്തം ഓരോരുത്തരുടെയും ഇലപ്പൊതിയിൽ ചൂടാറാതെ വിളമ്പി . തിങ്കളാഴ്ച സഞ്ചയിക തുറക്കാനുള്ള ബെൽമുഴക്കങ്ങളായിരുന്നു . പിങ്കുനിറത്തിലുള്ള പുറംചട്ടയിൽ വിരുന്നുകാർ കൈവിരൽപൊത്തിപ്പിടിപ്പിച്ചു തന്ന നാണംകൊണ്ടു കുതിർന്ന നോട്ടുകൾ   രേഖാമൂലം സാക്ഷ്യങ്ങളാവുന്ന കൗതുകത്തിന്റെ ദിനം . നീ നോക്കുന്നതിലെല്ലാം മഞ്ഞ നിറമാണോ, മഞ്ഞക്കാമല പിടിച്ചവർക്ക് മുഖത്ത് സൂര്യനുദിക്കുമെന്നു ബയോളജി ടെക്സ്റ്റ് ബുക്കിലുണ്ട് . ഒന്നാംബെഞ്ചുകാർ ചിരിച്ചു . ടീച്ചറെ കാണിച്ച്  ഒപ്പിടാൻ ഓടിവരാറുള്ള തിങ്കളാഴ്ചകളെ  അവൻ മനപ്പൂർവം മറന്നു . പേജുകളുടെ ഒടുക്കം വരെ  കണക്കുകൂട്ടലുകൾ കുത്തിനിറച്ച , സമ്പന്നനെന്ന സ്വയം പ്രഖ്യാപനങ്ങളിൽ വിയർത്ത തുട്ടുകൾ കുടുക്കകൾ മറവു ചെയ്തു . അങ്ങനെയാണവന്  വളർന്നു മെലിഞ്ഞപ്പോൾ , അലാവുദ്ദിന്റെ കണ്ണുകളുണ്ടായത്. നിലാവുനിറയുന്ന ഭൂതത്തിന്റെ കുപ്പികൾ വയറിലൊളിപ്പിച്ച്  അടക്കാ ക്കുരുവിയെപ്പോലെ നടന്നോടിയൊളിക്കാൻ അവൻ പഠിച്ചത് . ©, Asw

ഒളിയമ്പുകൾ

ഇടക്ക് ഞാൻ നിന്റെ കിടപ്പു മുറിയിൽ  ആരുമറിയാതെ ഒളിച്ചു കടന്നു വരാറുണ്ടായിരുന് നു . എഴുതാനറച്ച വാക്കുകളെ ഗ്രില്ല് ചെയ്തെടുത്തു ഇടയ്ക്കിടെ കൊറിക്കുന്ന എണ്ണ പുരണ്ട വസ്ത്രങ്ങൾ കഴുകാതെ കിടപ്പുണ്ടാകും. നഗ്നമായ ഉടല് വിരിച്ച് ഇഴ ജന്തുക്കളുമായി രതിയിലേർപ്പെടുന ്ന പുസ്തകത്താളുകൾ  കട്ടിലിനടിയിൽ നിന്ന് ഞാൻ കണ്ടെടുക്കും. മിനുസമായ വെളുത്ത ഉടലുകളിൽ ചോര തുപ്പി ആനന്ദിക്കുന്ന സാഡിസ്റ്റായ നിന്റെ പേനയുടെ നിബ്ബുകൾ എന്റെ കാലിനടിയിൽ തറഞ്ഞിട്ടുണ്ടാക ും . നിന്റെ വിഷം പുരണ്ട മഷിക്കറ എന്നിൽ കുത്തിവെക്കാൻ നീയെന്നും അതിനെ അലക്ഷ്യമായി വലിച്ചെറിയുന്നത ാണെന്നു എനിക്കറിയാം . പതിവ് പോലെ നിന്റെ മുറിയിൽ നിന്ന് എന്തെങ്കിലും മോഷ്ടിക്കാനാണെന ്നു വരുത്തിത്തീർക്ക ാൻ  എന്റെ മണം മൂലകളിലുപേക്ഷിച ്ച്  ഞാൻ കടന്നു കളയും ©Aswathy