ഇടക്കിടെ എന്നെ കാണാതാവും . മരവിച്ചു കെട്ടുപോയ നിന്റെ ഞരമ്പുകളിലോട്ട പ്രദക്ഷിണം നടത്താൻ വീഞ്ഞുപുരണ്ട ശിലാപാളികൾക്കു ഭൂഗര്ഭജലത്തിനായ ി ഞാനെന്നെ തന്നെ കുഴിക്കുകയായിരി ക്കും. ഇടക്കിടെ എന്നെ കാണാതാവും ഇടക്കിടെയിങ്ങനെ ഞാൻ കത്തിജ്വലിച്ചു തീരുമ്പോൾ വികിരണത്തിലമർന് നു ശ്വാസം കെട്ടുപോയ നിന്റെ തലച്ചോറിലെ ഉൾച്ചൂടിനെ ആട്ടിപ്പായിക്കാ ൻ ഭൗമപാളികൾ പിളർന്നിരുണ്ടുക ൂടിയ മേഘങ്ങളെ വിരട്ടിയോടിക്കാ ൻ ഇറങ്ങിപ്പുറപ്പെ ട്ടതായിരിക്കും . ഇടക്കിടെ എന്നെ കാണാതാവും മഴച്ചൂടിനെ മുഴുവനും മറിച്ചുവിറ്റ് എന്റെ മഞ്ഞുകാലത്തെ ഉരുക്കിത്തീർത്ത നിന്റെ സമുദ്രജലം ഭൂഖണ്ഡങ്ങളുടെ ഉൾതേരുകളിൽ ഇലയില്ലാക്കൊമ്പ ുകൾപോലും പറിച്ചെടുക്കുമ് പോൾ നിന്നെ വിഴുങ്ങിതീർക്കാ ൻ പൊക്കിള്കൊടിയില േക്ക് ചക്രവാതത്തെ ആവാഹിച്ചിരുത്താ ൻ മറഞ്ഞതാണ് . ഇടക്കിടെ എന്നെ കാണാതാവും . ഞാനറുത്തുമാറ്റി യ നിന്റെ തലയോട്ടിയിലേക്ക ു വെളിച്ചത്തെ തിരിച്ചു വിളിക്കാൻ യുഗാമുഖങ്ങളിലൊര ിക്കലും പെയ്തുതോരാത്ത മഴ പെറുക്കാൻ നക്ഷത്രങ്ങളിലെ സ്ഫോടനസാധ്യത തിരഞ്ഞ് അണുവായുരുണ്ടുകൂ ടാൻ ഇറങ്ങിപ്പുറപ്പെ ട്ടതായിരിക്കും 🄯Aswathy
ഞാനിന്നു വരെ ആവർത്തിച്ചാലോചിച്ച് കണ്ടുപിടിച്ചതൊക്കെ കൂട്ടിനോക്കുമ്പോൾ നിനക്ക് മൊത്തം നാല് മുഖങ്ങളാണുള്ളത്. നിന്റെ വീട്ടിലെ നാല് മുറികൾ പോലെ . ഓരോ ദിവസത്തിന്റെയും എണ്ണമിഴുക്ക് താഴുമ്പോൾ , ആർക്കും വേണ്ടാത്തതൊക്കെ അലക്ഷ്യമായി വലിച്ചെറിയുന്ന നേരിയ വെട്ടമുള്ള മുറിയായാണ് നീയുറങ്ങാൻ കിടക്കുക. നേരം വെളുത്തു തുടുത്തെന്നറിയിച്ച് വണ്ടികൾ ഉച്ചത്തിൽ സൈറൺ വിളിക്കുമ്പോൾ , മിനുറ്റുകൾക്കകം വിഷാദവും വെറുപ്പുമൊക്കെ വാരിക്കളഞ്ഞ് കൈതുടച്ച് നിഷ്പക്ഷത കുത്തിത്തിരുകി , സുഹൃത്തുക്കൾ വരുമ്പോൾ നമ്മളൊളിഴിച്ചിടാറുള്ള മുറിയായി നീ പരിണമിക്കുന്നത് കാണാം. നിരത്തിലേക്കിറങ്ങുമ്പോൾ ,വഴിവക്കിൽ പരിചയം പുതുക്കാൻ എതിരെ നടന്നു പോകുന്നവരെ കാണുമ്പോൾ , അതിഥി കൾക്കുവേണ്ടി തിടുക്കത്തിൽ ശുചിയാക്കിയ സൽക്കാരമുറിയായി രൂപംപ്രാപിച്ചു നീ പുഞ്ചിരി വരുത്തുതുകണ്ട് ഞാനൂറിചിരിക്കാറുണ്ട്. വൈകുന്നേരം തിരിച്ചെത്തുമ്പോൾ നീയൊരു പത്തായപ്പുരയായി മൂലയിലേക്ക് മാറിയിട്ടുണ്ടാകും . അന്നു വഴക്കിട്ടു തെറ്റിയവരുടെ എണ്ണംപറഞ്ഞ് , മുഖം വീർപ്പിച്ചതിന്റെ കണക്കു കൂട്ടിനോക്കി , പണ്ട് പിണങ്ങിപ്പോയവരയച്ച ചോക്ലേറ്റിന്റെ മധുരമയവറത്ത്, ഇരുട്ടിലോടിയൊളിക...
Comments
Post a Comment