സോഷ്യൽ മീഡിയയിൽ അങ്ങോളമിങ്ങോളമുള്ള ട്രോളുകളുടെയും സ്റ്റാറ്റസുകളുടെയും അതിപ്രസരം കണ്ടുണ്ടായ അമിത പ്രതീക്ഷ കൊണ്ടാണോ എന്നറിയില്ല പ്രതീക്ഷകൾക്കൊത്തുയരുന്ന അനുഭവമായിരുന്നില്ല സിനിമകണ്ടപ്പോളുണ്ടായത് . നടീനടന്മാരുടെ നാച്ചുറൽ ആക്റ്റിംഗും സിനിമയുടെ ഗ്രാമീണ തുളുമ്പുന്ന മിഴിവാർന്ന ഷോട്ടുകളുമൊഴിച്ചാൽ പ്രതീക്ഷയെ നിറക്കുന്നതിനു പര്യാപ്തമായില്ല എന്ന് വേണം പറയാൻ . അത്യധികം ശ്രദ്ധയാകർഷിക്കുന്ന സാമൂഹിക പ്രശ്നത്തിന്റെ തിരഞ്ഞെടുപ്പ് മികച്ചതായെങ്കിലും അതിനായി അവലംബിച്ച വഴികൾ നിലവിലുള്ള പല വികലമായ മാതൃകകൾക്കും ശക്തിപകരുന്നതാണ് . 1 . കടല് കാണാൻ കൊതിക്കുന്ന നിഷ്കളങ്കയായ പെൺകുട്ടി തന്നിലടിച്ചേല്പിക്കപ്പെട്ട അസ്വാതന്ത്ര്യത്തെ മറികടക്കാൻ, അവൾക്ക് ചുറ്റിലും നിർമിക്കപ്പെട്ട ചങ്ങല മുറിക്കാനുള്ള ധൈര്യമുണ്ടാകാൻ ഒരു പുരുഷാവതാരത്തിന്റെ സഹായത്തോടു കൂടി മാത്രമേ സാധ്യമാവുകയുള്ളോ? ഇനിയത് കെട്ടിക്കഴിഞ്ഞാൽ നീ എവിടെ വേണമെങ്കിലും പൊയ്ക്കോ എന്ന് കേട്ട് തഴമ്പിച്ച അംഗീകരിക്കപ്പെട്ട ലൈസൻസ് ഉള്ളിൽ അറിയാതെ നാച്ചുറലൈസ്ട് ചെയ്തതുകൊണ്ടാണോ. നായകൻറെ പീഡന ശ്രമങ്ങളിൽ നിന്ന് മോചിതയാകുമ്പോഴും റോയ് എന്ന രക്ഷകനോടൊപ...
ഇടക്കിടെ എന്നെ കാണാതാവും . മരവിച്ചു കെട്ടുപോയ നിന്റെ ഞരമ്പുകളിലോട്ട പ്രദക്ഷിണം നടത്താൻ വീഞ്ഞുപുരണ്ട ശിലാപാളികൾക്കു ഭൂഗര്ഭജലത്തിനായ ി ഞാനെന്നെ തന്നെ കുഴിക്കുകയായിരി ക്കും. ഇടക്കിടെ എന്നെ കാണാതാവും ഇടക്കിടെയിങ്ങനെ ഞാൻ കത്തിജ്വലിച്ചു തീരുമ്പോൾ വികിരണത്തിലമർന് നു ശ്വാസം കെട്ടുപോയ നിന്റെ തലച്ചോറിലെ ഉൾച്ചൂടിനെ ആട്ടിപ്പായിക്കാ ൻ ഭൗമപാളികൾ പിളർന്നിരുണ്ടുക ൂടിയ മേഘങ്ങളെ വിരട്ടിയോടിക്കാ ൻ ഇറങ്ങിപ്പുറപ്പെ ട്ടതായിരിക്കും . ഇടക്കിടെ എന്നെ കാണാതാവും മഴച്ചൂടിനെ മുഴുവനും മറിച്ചുവിറ്റ് എന്റെ മഞ്ഞുകാലത്തെ ഉരുക്കിത്തീർത്ത നിന്റെ സമുദ്രജലം ഭൂഖണ്ഡങ്ങളുടെ ഉൾതേരുകളിൽ ഇലയില്ലാക്കൊമ്പ ുകൾപോലും പറിച്ചെടുക്കുമ് പോൾ നിന്നെ വിഴുങ്ങിതീർക്കാ ൻ പൊക്കിള്കൊടിയില േക്ക് ചക്രവാതത്തെ ആവാഹിച്ചിരുത്താ ൻ മറഞ്ഞതാണ് . ഇടക്കിടെ എന്നെ കാണാതാവും . ഞാനറുത്തുമാറ്റി യ നിന്റെ തലയോട്ടിയിലേക്ക ു വെളിച്ചത്തെ തിരിച്ചു വിളിക്കാൻ യുഗാമുഖങ്ങളിലൊര ിക്കലും പെയ്തുതോരാത്ത മഴ പെറുക്കാൻ നക്ഷത്രങ്ങളിലെ സ്ഫോടനസാധ്യത തിരഞ്ഞ് അണുവായുരുണ്ടുകൂ ടാൻ ഇറങ്ങിപ്പുറപ്പെ ട്ടതായിരിക്കും 🄯Aswathy
നിസാർ ഖബാനിയുടെ When I Love എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ . പ്രണയമെന്നിലൊഴുകിപ്പരക്കുമ്പോൾ മിനുട്ടുസൂചികൾ ക്യാരംസ് കളിക്കുന്നത് എന്റെ കൈവെള്ളയിലാണെന്നാണ് എനിക്ക് തോന്നുക . ഭൂമിയിലെ സകലതിനെയും കാൽക്കീഴിലാക്കിസൂര്യനിലേക്കു കുതിക്കുന്ന കുതിരയുടെ കടിഞ്ഞാൺ മുറുക്കുന്ന അരുണനായി ഞാനപ്പോൾ കിരീടമണിയും. പ്രണയ നാളങ്ങളെന്നിൽ പൊഴിഞ്ഞു വീഴുമ്പോൾ കണ്ണുകൾക്കൊരിക്കലും ചെന്നെത്താനാകാത്ത , ഒഴുകിയൊലിക്കുന്ന വെളിച്ചത്തുണ്ടുകളായി ഞാനിഴകീറി പിരിയും . പ്രണയമെന്നിൽ കവിഞ്ഞൊഴുകുമ്പോൾ എന്റെ നോട്ടുപുസ്തകങ്ങളിൽ എഴുത്താണി ചുരന്ന വരികളെല്ലാം തൊട്ടാവാടിയും പോപ്പിച്ചെടിയും കുരുക്കുന്ന പാടങ്ങളായി പരിവർത്തനം ചെയ്യപ്പെടും . ഞാൻ പ്രണയരേണുക്കളിലമരുമ്പോൾ എന്റെ വിരൽത്തുമ്പുകളിൽ നിന്ന് പ്രളയജലമിരച്ച് കയറും . നാവിൽ പുൽക്കൊടികൾ കിളിർത്തു വള്ളിപ്പടർപ്പുകൾ കെട്ടിപ്പിണയും. പ്രണയമെന്നെ കുടിച്ചു വറ്റിക്കുമ്പോൾ ഞാൻ ഘടികാര ചുവയുള്ള പടിക്കെട്ടിനു പുറത്താണ് . ഒരു സ്ത്രീയിലേക്കു എന്റെ പ്രണയാഗ്നി ആളിപടരുമ്പോൾ മരങ്ങളെല്ലാം ഇലകളുരിച്ചു കളഞ്ഞ് നഗ്നമായ ഉടലുകളുമായി എന്നിലേക്കോടിയണയും. Poem: When I love I feel that I am the king of time I...
Comments
Post a Comment