പെണ്ണുങ്ങളുടെ പ്രണയം രഹസ്യമാക്കി ഏതെങ്കിലും മൂലയിൽ പൊടിപിടിച്ചു മായ്ക്കപ്പെടേണ്ടതും അവരുടെ മരണത്തോടൊപ്പം ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകേണ്ടതുമാണ്. അല്ലെങ്കിൽ ആൺ അഹന്ത കലിതുള്ളി കൊലപാതകങ്ങൾ സൃഷ്ടിച്ചെന്ന് വരും. അതൊരു സ്വാഭാവികമായ സംഗതിയല്ല. അവൾ നല്ലനടപ്പിന്റെ ലക്ഷ്മണരേഖ മുറിച്ചുകടന്നവളാണ്. സിനിമയുടെ ഭാഷണത്തിൽ , അത്തരത്തിലുള്ളവരെ വിവാഹംകഴിക്കുന്നത് , 'പെട്ടുപോകുന്ന' 'നിഷ്കളങ്കരായ" ചില "മണ്ടന്മാരാണ്". പാവം 'ഇരയാക്കപ്പെട്ടവർ' !!!!!!!! പെണ്ണിന്റെ പൂർവകാല പ്രണയം കഥാതന്തുവാകാൻ ഒന്നുകിൽ പെണ്ണ് കൊല്ലപ്പെടണം അല്ലെങ്കിൽ അവൾക്ക് മരണം സംഭവിക്കണം . ജീവിച്ചിരിക്കുമ്പോൾ അതൊരു സാധാരണ വിഷയമായി ദഹിക്കാൻ കഴിയില്ല. തൊണ്ടയിൽകുടുങ്ങുകയേ ഉള്ളൂ . ആണുങ്ങളുടെ പൂർവകാല പ്രേമം പറയാൻ ഈ വക വളച്ചുകെട്ടലൊന്നും വേണ്ട. അത് സർവ സാധാരണമായ സംഗതിയല്ലേ??? അതിനി പിടിക്കപ്പെട്ട് നീരസം തോന്നിയാലും പെണ്ണുങ്ങൾ അങ്ങ് ക്ഷമിച്ചോളും . തന്റെ ഭാര്യ പൂർവ്വകാമുകനുമായി ഒളിച്ചോടും മുമ്പേ താൻ കല്യാണം കഴിച്ചെന്നത് അച്ഛൻ കഥാപാത്രത്തിനു വളരെയധികം ആശ്വാസം നൽകുന്നുണ്ട്. അവളുട...
സാറാസിലെ നിലപാടുകളെ അപ്പാടെ പുച്ഛിച്ചുകൊണ്ടു പോസ്റ്റുകൾ വായിച്ചപ്പോൾ വിഷമം തോന്നി . കലാമൂല്യമുള്ള സിനിമ എന്ന് നിരൂപക പ്രശംസ നേടുന്ന സിനിമകളിൽ ഒട്ടുമിക്കതും വളരെ ചെറിയൊരു വിഭാഗം മാത്രം കണ്ടു ഒതുങ്ങിപ്പോവുന്ന സാഹചര്യത്തിൽ പ്രേക്ഷകരെ ആകർഷിക്കുന്ന സമവാക്യങ്ങളിൽ ചിത്രമെടുത്താലല്ലേ, വിനിമയം ചെയ്യപ്പെടാനുദ്ദേശിക്കുന്ന സന്ദേശം എത്തേണ്ടവരിലേക്കു എത്തുകയുള്ളൂ. ആൾറെഡി എംപോവെർഡ് ആയ ഒരു വിഭാഗത്തിൽ മാത്രമൊതുങ്ങി നിന്ന് സൊ കോള്ഡ് ഇന്റലെക്ച്വൽ ഡിസ്കോഴ്സ്സ് നടത്തി ആത്മരതിയടയാം എന്നതിലപ്പുറം അതിനെതെങ്കിലും സാമൂഹിക ചലനങ്ങൾ സൃഷികാനാകുമോ എന്ന കാര്യം സംശയമാണ് . കളര്ഫുളായ പോസിറ്റീവ് ആയ ഒരു കൊച്ചു സിനിമക്ക് അത്രയും മനോഹരമായി ആളുകളിലേക്ക് ഇറങ്ങാനാകുമെന്നാണു എനിക്ക് അനുഭവപ്പട്ടത് ഇരുപത്തഞ്ചു വയസുള്ള ഒരു പെൺകുട്ടി പ്രസവിക്കേണ്ട എന്ന് പറഞ്ഞു വിവാഹം കഴിക്കുന്നത് എന്തിനാണ് ,അത് വിവാഹത്തിലധിഷ്ഠിതമായ ഹെറ്റെറോനോർമാറ്റിവിറ്റി നിലനിർത്തുകയല്ലേ എന്ന് ചിന്തിക്കാവുന്നതാണ്. എന...
130 കോടിയിൽ ഞാനുമില്ല . നൂറ്റമ്പത് കോടിയായാലും ഞാനുണ്ടാവാത്തതു കൊണ്ടു മാത്രം . യോഗക്ഷേമസഭ വെറ്റിലമുറുക്കി നരവംശശാസ്ത്രം തുപ്പുമ്പോൾ ഇന്നലെ എന്റെ അപ്പനും ഇന്ന് ഞാനും ഉണ്ടായിരുന്നു . വേതനം തരാൻ നീയെന്തു വേലയാടി ചെയ്യുന്നതെന്നു ം പറഞ്ഞു കൊങ്ങക്ക് പിടിച്ചു കരണത്തടി കൊള്ളാൻ അടുക്കളയിൽ ഞാനെന്നുമുണ്ടായ ിരുന്നു. ജടപിടിച്ച് കടത്തിണ്ണയിൽ കേറി കിടന്നാൽ നാട്ടുകാരൊക്കെ ദീനം വന്ന ചാവുമെന്ന് പറഞ്ഞു പിള്ളാര് മുടിവെട്ടി ഫോട്ടോയെടുത്ത കൂട്ടത്തിൽ ഞാനുണ്ടായിരുന്ന ു . റേഷൻകാർഡിൽ പേരില്ലാത്തതു കൊണ്ട് പേടിവേണ്ടന്നു സമൂഹ അടുക്കയിൽ നിന്ന് ചോറ് തരുമെന്ന് . ചാവുന്നെങ്കിൽ വീട്ടിൽ കെടന്ന് ചാവാൻ, വൈറസിനെ വെല്ലുന്ന വേഗത്തിൽ കിലോമീറ്ററുകൾ താണ്ടുന്ന കൂട്ടത്തിൽ ഞാനുമുണ്ടായിരുന ്നു. പാളത്തിൽ കിടന്നു ചത്തു. ഭാഗ്യം കൊറോണ ചതിച്ചില്ല. മരിച്ചവരുടെ തിരിച്ചറിയൽ കാർഡ് ചോദിച്ചു ഇനി തല്ലുകൂടിയേനെ. കൊല്ലപ്പെടുമെന് ന് അറിയാമായിരുന്നു ബീഫു തിന്നാൽ തലയില്ലാതാവുന്ന മറുതയാവുമെന്നും . അപ്പനെപ്പോലെ. കാരണം, കുടിയേറിയവർക്ക് നാടില്ലാതെയാകുന്ന വെയ്റ്റിംഗ് ലിസ്റ്റിൽ മാത്രം എന്...
Comments
Post a Comment